നിലവിലെ വിഭാഗം
പാഠം മതപരമായ രക്ഷാ കവചങ്ങൾ
മതപരമായ മറ്റുചില സുരക്ഷാ കവചങ്ങൾ:
ജനങ്ങൾക്കിടയിൽ രോഗങ്ങളെ കുറിച്ചും പകർച്ചവ്യാധികളെ കുറിച്ചുമുള്ള പരിഭ്രാന്തി വർദ്ധിക്കുന്നതിനനുസരിച്ച്, മുസ്‌ലിം ഭൗതികമായ രോഗ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതോടൊപ്പം തന്നെ മതപരമായ സുരക്ഷാ മാർഗങ്ങളും സ്വീകരിക്കേണ്ടതുണ്ട്.
പ്രതിസന്ധികളിലും വിപത്തുകളിലും ഒരു വിശ്വാസി പ്രാഥമികമായും ഏറ്റവും പ്രധാനമായും ഏറ്റവും മികവിലും സ്വീകരിക്കേണ്ട രക്ഷാ മാർഗം അല്ലാഹുവിൽ അഭയം പ്രാപിക്കുകയും അവനെ മുറുകെ പിടിക്കുകയും ആ തിന്മ തടയുന്നതിനായി അവനോട് രക്ഷ തേടുകയും ചെയ്യുക എന്നതാണ്. പ്രഭുവിന്റെ ഭാര്യ വശീകരിക്കാൻ ശ്രമിച്ചപ്പോൾ യുസുഫ്(അ) പറഞ്ഞു: "അല്ലാഹുവില്‍ ശരണം" (സൂ. യുസുഫ് 23). ജിബ്‌രീൽ (അ) മനുഷ്യ രൂപത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ മർയം(അ) പറഞ്ഞു: "അവള്‍ പറഞ്ഞു: തീര്‍ച്ചയായും നിന്നില്‍ നിന്ന് ഞാന്‍ പരമകാരുണികനില്‍ ശരണം പ്രാപിക്കുന്നു." (സൂ. മർയം 18).
പരീക്ഷണങ്ങൾ നീക്കാനും പ്രയാസങ്ങൾ മാറ്റാനുമായി അല്ലാഹുവിലേക്ക് കീഴൊതുങ്ങുകയും അവനിലേക്ക് ആവശ്യക്കാരനായി മടങ്ങുകയും ചെയ്യുക. വിശ്വാസിയുടെ ആയുധവും രക്ഷാ കവചവും പ്രാർത്ഥനയാണ്. അല്ലാഹുവിന്റെ തീരുമാന പ്രകാരം പരീക്ഷണങ്ങൾ കടന്ന് വരുമ്പോൾ പ്രാർത്ഥന കൊണ്ടല്ലാതെ അതിനെ തടയാൻ സാധിക്കില്ല. നബി(സ) പറഞ്ഞു: "പ്രാർത്ഥന കൊണ്ടല്ലാതെ വിധിയെ തടുക്കാനാവില്ല" (തുർമുദി 2139).
അത് മുഖേനെ ശമനം തേടുക, അത് ശാരീരികവും മാനസികവുമായ എല്ലാ രോഗങ്ങൾക്കുമുള്ള മരുന്നാണ്. "സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു." (സൂ. ഇസ്റാഅ് 82). സത്യവിശ്വാസം, സത്യസന്ധത, ദൃഢബോധ്യം എന്നിവക്കനുസരിച്ച് രോഗശമനത്തിനുള്ള സാധ്യതകൾ വർധിക്കുന്നു: "നീ പറയുക: അത് ( ഖുര്‍ആന്‍ ) സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും ശമനൗഷധവുമാകുന്നു" (സൂ. ഫുസ്സ്വിലത്ത് 44).
ഖുർആൻ മുഴുവനും ശമനമാണ്. എന്നാൽ സൂറത്തുൽ ഫാതിഹ, മുഅവ്വിദാത്ത് (സൂ. ഇഖ്‌ലാസ്, ഫലഖ്, നാസ്), ആയത്തുൽ കുർസി എന്നിവ പോലെ ചില സൂറത്തുകൾക്കും ആയത്തുകൾക്കും പ്രത്യേകം ചില സവിശേഷതകൾ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇബ്‌നുൽ ഖയ്യിം (റഹി) പറയുന്നു: "ഒരു ദാസൻ ഫാതിഹ കൊണ്ട് നല്ല നിലക്ക് ചികിത്സ തേടിയാൽ അവന്റെ ശമനത്തിൽ അത് അത്ഭുതകരമായ സ്വാധീനം ചെലുത്തുന്നത് കാണാൻ സാധിക്കും, നീണ്ട കാലം രോഗിയായി മക്കയിൽ ഞാൻ താമസിച്ചു, ഒരു ഡോക്ടറെയോ മരുന്നോ ഞാൻ കണ്ടെത്തിയില്ല. അങ്ങനെ ഫാതിഹ കൊണ്ട് ഞാൻ സ്വയം ചികിത്സ ആരംഭിച്ചു, അപ്പോൾ അതിന്റെ അത്ഭുതകരമായ സ്വാധീനം ഞാൻ കണ്ടു. വേദനയെക്കുറിച്ച് ആവലാതിപ്പെടുന്ന ആരോടും ഞാൻ ഇത് വിവരിക്കും; അവരിൽ പലരും പെട്ടെന്ന് സുഖം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്."
വിശിഷ്യാ സുബ്ഹി നമസ്‌കാരം. നബി(സ) പറഞ്ഞു: "ആരെങ്കിലും സുബ്ഹി നമസ്‌കരിച്ചാൽ അവൻ അല്ലാഹുവിന്റെ സംരക്ഷണത്തിലാണ്" (മുസ്‌ലിം 657)
സംരക്ഷണം തേടുന്നതിൽ വളരെ പ്രധാനപ്പെട്ടതാണ് രോഗികളെയും പരീക്ഷണങ്ങൾ ബാധിച്ചവരെയും കാണുമ്പോൾ പ്രാർത്ഥിക്കുക എന്നത്. ഒരു ഹദീസിൽ ഇപ്രകാരം കാണാം: "ആരെങ്കിലും ഒരു പരീക്ഷിക്കപ്പെട്ടവനെ കണ്ടിട്ട് "الحمدُ لله الذي عافَانِي ممَّا ابتلاكَ به، وفَضَّلَني على كثيرٍ ممن خلقَ تفضِيلاً" ( നിന്നെ ബാധിച്ച പരീക്ഷണത്തിൽ നിന്ന് എനിക്ക് സൗഖ്യം നൽകുകയും സൃഷ്ടികളിൽ അനേകം ആളുകളേക്കാൾ എന്നെ ഉത്കൃഷ്ടനാക്കുകയും ചെയ്‌ത അല്ലാഹുവിന് സർവ സ്‌തുതിയും) എന്ന് പ്രാർത്ഥിച്ചാൽ ആ പരീക്ഷണം അവനെ ബാധിക്കുകയില്ല" (തുർമുദി 3432).
അല്ലാഹുവിനെ സ്മരിക്കുന്നത് പതിവാക്കുന്നത് കൊണ്ട് ഇഹലോകത്തിൽ ധാരാളം നന്മകളും പരലോകത്ത് ധാരാളം പ്രതിഫലവും നേടിയെടുക്കാൻ സാധിക്കും. ഒരു മുസ്‌ലിം പതിവാക്കേണ്ട വളരെ പ്രധാനപ്പെട്ട ദിക്റുകളിൽ പെട്ടതാണ് പ്രഭാതത്തിലെയും പ്രദോഷത്തിലെയും ദിക്റുകൾ. അതിന്റെ നേട്ടങ്ങൾ: "ഹൃദയ വിശാലത, മനഃസമാധാനം, അല്ലാഹുവുമായുള്ള നല്ല ബന്ധം, ഉന്നതരായ ദാസന്മാരുടെ അടുക്കൽ അവൻ നമ്മെ കുറിച്ച് സ്മരിക്കുക എന്നിവയൊക്കെയാണ്.
മതപരമായ സംരക്ഷണം തേടുന്നതിനുള്ള ദിക്റുകളും ദുആഉകളും താഴെ പറയുന്നു:
ഉറങ്ങുന്നതിന് മുമ്പായി ആയത്തുൽ കുർസി ഓതുക:
ഒരു ഹദീസിൽ ഒരാൾ (പിശാച് മനുഷ്യ രൂപത്തിൽ വന്ന്) അബൂ ഹുറയ്റയോട് പറയുന്നത് കാണാം: "നീ നിന്റെ വിരിപ്പിലേക്ക് ചെന്നാൽ നീ ആയത്തുൽ കുർസി പാരായണം ചെയ്യുക, എന്നാൽ പ്രഭാതം വരെ നിനക്ക് അല്ലാഹുവിന്റെ സംരക്ഷണം ഉണ്ടാകും. നേരം വെളുക്കുന്നതുവരെ ശൈത്താൻ നിന്റെ അടുത്ത് പ്രവേശിക്കുകയില്ല." ഇത് അറിഞ്ഞപ്പോൾ നബി(സ) പറഞ്ഞു: "അവൻ കള്ളനാണെങ്കിലും നിന്നോട് അവൻ സത്യം പറഞ്ഞു, അത് ശൈത്വാൻ ആണ്" (ബുഖാരി 3275).
സൂ. ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ പാരായണം ചെയ്യുക:
അബൂ മസ്ഊദ്(റ) വിൽ നിന്നും, നബി(സ) പറഞ്ഞു: "ആരെങ്കിലും രാത്രിയിൽ സൂ. ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ പാരായണം ചെയ്‌താൽ അവ രണ്ടും അവന് മതിയാകുന്നതാണ്" (ബുഖാരി 5008, മുസ്‌ലിം 808)
തസ്ബീഹുകളും ഇസ്‌തിഗ്‌ഫാറു (പാപമോചനം) കളും അധികരിപ്പിക്കുക:
ഒരു ദാസൻ തസ്ബീഹുകളും ഇസ്‌തിഗ്‌ഫാറുകളും പതിവാക്കിയാൽ തിന്മകളെയും പരീക്ഷണങ്ങളെയും അല്ലാഹു അവനെ തൊട്ട് തടയും. അല്ലാഹു പറയുന്നു:"എന്നാല്‍ നീ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. അവര്‍ പാപമോചനം തേണ്ടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല." (സൂ. അൻഫാൽ 33).
اختر مستوى الشرح المناسب لك
يحتوي الدرس الآن على طبقات اختيارية تساعدك على المراجعة السريعة أو التعمق دون مغادرة الدرس.
- الملخص: نظرة سريعة في نحو دقيقة.
- الأساسي: محتوى الدرس الأصلي وهو المسار المعتمد للتقدم.
- المتعمق: تفاصيل إضافية اختيارية عند توفرها.
تقدمك وإكمال الدرس يعتمدان دائما على صفحات المستوى الأساسي.