പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം മരണത്തിലുള്ള അനുശോചനവും ദുഃഖാചരണവും

മരണത്തിൽ ദുഖിക്കലും മയ്യിത്തിന്റെ വേണ്ടപ്പെട്ടവരെ ആശ്വസിപ്പിക്കലും ഖബർ സന്ദർശിക്കലുമായി ബന്ധപ്പെട്ട് ഒരു മുസ്‌ലിം പാലിക്കേണ്ട ചില വിധികളും മര്യാദകളുമുണ്ട്. അവയിൽ ചിലത് ഈ പാഠഭാഗത്തിൽ നമുക്ക് മനസിലാക്കാം.

അനുശോചനത്തിന്റെയും ഖബർ സന്ദർശനത്തിന്റെയും വിധികളും മര്യാദകളും മനസിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

അനുശോചനം

മരണപ്പെട്ടവന്റെ വീട്ടുകാരെ അനുശോചനം അറിയിക്കലും കുടുംബക്കാരെ ആശ്വസിപ്പിക്കലും അവരെ ബാധിച്ച ആ വിപത്തിൽ നല്ല വാക്കുകൾ കൊണ്ട് അവർക്ക് ധൈര്യം പകരലും സുന്നത്താണ്. മയ്യിത്തിന് വേണ്ടിയുള്ള പ്രാർത്ഥനയും ബന്ധുക്കൾക്കും കുടുംബത്തിനും സ്ഥൈര്യവും ക്ഷമയും പകർന്ന് കൊടുക്കലും അവരെ അല്ലാഹുവിൽ നിന്നുള്ള മഹത്തായ പ്രതിഫലത്തെ കാംക്ഷിക്കാൻ ബോധവാന്മാരാക്കുന്നതുമൊക്കെ ഇതിൽ ഉൾപ്പെടുന്നു. മയ്യിത്തിന്റെ ബന്ധുക്കൾക്ക് അനുശോചനം അറിയിച്ച് കൊണ്ട് നബി(സ) പറഞ്ഞു: "إن لله ما أخذ ، وله ما أعطى ، وكل شيء عنده بأجل مسمى فَلْتَصْبِرْ، وَلْتَحْتَسِبْ" (ഇന്ന ലില്ലാഹി മാ അഖദ, വ ലഹു മാ അഅ്ത്വാ, വ കുല്ലു ശൈഇന്‍ ഇന്‍ദഹു ബിഅജലിന്‍ മുസമ്മാ, ഫല്‍തസ്ബിര്‍ വല്‍തഹ്തസിബ്.). (ബുഖാരി 1284, മുസ്‌ലിം 923) . അർത്ഥം - "നിശ്ചയം, അല്ലാഹു എടുത്തത്‌ അവന്റെതാണ്, അവന്‍ നല്‍കിയതും അവന്റെതു തന്നെ; എല്ലാ വസ്തുവിനും അവന്‍റെയടുത്ത് ഒരു അവധിയുണ്ട്, അതിനാല്‍ ക്ഷമിക്കുക . (ക്ഷമക്കുള്ള) അല്ലാഹുവിന്‍റെ പ്രതിഫലം പ്രതീക്ഷിക്കുക."

മയ്യിത്ത് മറവു ചെയ്യുന്നതിന് മുമ്പോ ശേഷമോ അവന്റെ കുടുംബത്തെ അനുശോചനം അറിയിക്കാവുന്നതാണ്. അത് പോലെ തന്നെ പള്ളിയിലോ ഖബർസ്ഥാനിലോ വീട്ടിലോ ജോലി സ്ഥലത്തോ അങ്ങനെ എവിടെ വെച്ചും അനുശോചനം അറിയിക്കാവുന്നതാണ്.

എന്നാൽ അനുശോചന ചടങ്ങുകൾക്കായി ടെന്റുകൾ സ്ഥാപിക്കുക, ജനങ്ങളെ ഒരുമിച്ച് കൂട്ടി സദ്യ കൊടുക്കുക തുടങ്ങി ആ വിഷയത്തിൽ അതിര് കവിയരുത്. ഇത്തരം കാര്യങ്ങൾ നബി(സ) യുടെയോ സ്വഹാബത്തിന്റെയോ ചര്യയിൽ സ്ഥിരപ്പെട്ട് വന്നിട്ടില്ലെന്ന് മാത്രമല്ല അനുശോചനം കൊണ്ട് സന്തോഷവും ആഹ്ലാദവും പ്രകടിപ്പിക്കൽ അനുയോജ്യവുമല്ല.

മരണത്തിൽ ദുഖിക്കലും ദുഃഖാചരണം നടത്തലും

കരച്ചിൽ കരുണയുടെ പ്രകൃത്യാ ഉള്ള രൂപവും നഷ്ടത്തിന്റെയും സങ്കടത്തിന്റെയും പ്രകടനവുമാണ്. തന്റെ മകൻ ഇബ്‌റാഹീം മരണപ്പെട്ടപ്പോൾ നബി(സ)യുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞിട്ടുണ്ട്. (ബുഖാരി 1303, മുസ്‌ലിം 2315)

മരണത്തിന്റെ പേരിൽ ദുഖിക്കാൻ നിരവധി നിയമങ്ങൾ ഇസ്ലാം നിഷ്കർശിക്കുന്നുണ്ട്:

١
ആർത്തട്ടഹസിച്ച് ഒച്ചയിട്ട് കരയുന്നതിനെ ഇസ്‌ലാം നിഷിദ്ധമാക്കിയിട്ടുണ്ട്. അത് പോലെ തന്നെ മതം വിലക്കുന്ന കാര്യങ്ങളായ കവിളത്ത് അടിച്ചും നെഞ്ചത്തടിച്ചും കരയുക, വസ്‌ത്രങ്ങൾ വലിച്ച് കീറുക തുടങ്ങിയ ദുഃഖാചരണ പ്രകടനങ്ങളെയും ഇസ്‌ലാം വിരോധിച്ചിട്ടുണ്ട്.
٢
ഭർത്താവല്ലാത്ത മറ്റു ബന്ധുക്കളുടെ മരണത്തിൽ ദുഃഖിച്ച് കൊണ്ട് മൂന്ന് ദിനത്തിൽ കൂടുതൽ ഒരു സ്ത്രീ തന്റെ അലങ്കാരങ്ങൾ ഒഴിവാക്കുന്നതിനെ ഇസ്‌ലാം വിലക്കിയിട്ടുണ്ട്.
٣
ഭർത്താവിന്റെ മേലുള്ള ദുഃഖാചരണം: ഭർത്താവ് മരണപ്പെട്ട സ്‌ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ ഇദ്ദയിൽ (കാത്തിരിപ്പ് കാലയളവിൽ) ഏതാനും കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്.

ഭർത്താവ് മരിച്ച സ്‌ത്രീയുടെ ഇദ്ദ

നാല് മാസവും പത്ത് ദിവസവുമാണ് അവൾ ഇദ്ദ ഇരിക്കേണ്ടത്. എന്നാൽ അവൾ ഗർഭിണി ആണെങ്കിൽ അവൾ പ്രസിവിക്കുന്നത് വരെയാണ് അവളുടെ ഇദ്ദ.

ഭർത്താവിന്റെ മരണത്തിൽ ഇദ്ദ ഇരിക്കുന്ന സ്‌ത്രീ എന്തൊക്കെയാണ് ചെയ്യേണ്ടത് ?

١
അവൾ സുഗന്ധ ദ്രവ്യങ്ങൾ, ആഭരണങ്ങൾ, അലങ്കാര വസ്ത്രങ്ങൾ, മൈലാഞ്ചി, തുടങ്ങി എല്ലാ സൗന്ദര്യ വർദ്ധക വസ്തുക്കളും ഒഴിവാക്കണം.
٢
അലങ്കാരവും ആഡംബരവുമാക്കാത്ത ഏത് നിറത്തിലോ രൂപത്തിലോ ഉള്ള സാധാരണ വസ്ത്രങ്ങൾ ധരിക്കുന്നത് അവൾക്ക് അനുവദനീയമാണ്. കുളിക്കുന്നതിനോ മുടി ചീകുന്നതിനോ അവൾക്ക് വിലക്കില്ല. പകൽ സമയത്ത് ആവശ്യങ്ങൾക്ക് വേണ്ടി പുറത്ത് പോകുന്നതും അന്യ പുരുഷന്മാരോട് സംശയത്തിനിട നൽകാത്ത രൂപത്തിൽ സംസാരിക്കുന്നതും അവൾക്ക് അനുവദനീയമാണ്.

ഖബർ സന്ദർശനം: ഖബർ സന്ദർശനത്തെ മൂന്ന് വിഭാഗമായി തിരിച്ചിരിക്കുന്നു.

١
സുന്നത്തായ സന്ദർശനം
٢
അനുവദനീയമായ സന്ദർശനം
٣
നിഷിദ്ധമായ സന്ദർശനം

1. സുന്നത്തായ സന്ദർശനം

അത് മരണത്തെ കുറിച്ചും ഖബറിനെ കുറിച്ചും പരലോകത്തെ കുറിച്ചും ഓർമയുണ്ടാകുവാൻ നടത്തുന്ന ഖബർ സന്ദർശനമാണ്. റസൂൽ (സ) പറഞ്ഞു: "ഖബർ സന്ദർശനത്തെ തൊട്ട് നിങ്ങളെ വിലക്കിയിരുന്നു, എന്നാൽ ഇപ്പോൾ നിങ്ങൾ ഖബറിടം സന്ദർശിച്ച് കൊള്ളുക" ഒരു റിപ്പോർട്ടിൽ ഇതിന്റെ ബാക്കിയായി "അത് നിങ്ങളെ പരലോകം ഓർമിപ്പിക്കും" എന്ന് കൂടി കാണാം. (മുസ്‌ലിം 977, തുർമുദി1054). ഇത് കൊണ്ടുള്ള ഉദ്ദേശം സ്വന്തം നാട്ടിലുള്ള ഖബറിടങ്ങൾ സന്ദർശിക്കലാണ്, അല്ലാതെ അതിന് വേണ്ടി പ്രത്യേകം യാത്ര പോകലല്ല. അങ്ങനെ യാത്ര പോകൽ മൂന്ന് പള്ളികളിലേക്ക് മാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്.

2. അനുവദനീയമായ സന്ദർശനം

മരണത്തെ കുറിച്ച് ഓർക്കാതെ എന്നാൽ ഹറാമുകളൊന്നും കടന്നു വരാത്ത സന്ദർശനം ആണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണമായി പരലോകത്തെ കുറിച്ച് ഓർമ വരണമെന്ന ഉദ്ദേശമില്ലാതെ ഒരാൾ തന്റെ ബന്ധുവിന്റെയോ സുഹൃത്തിന്റെയോ ഖബർ സന്ദർശിക്കുന്നത്.

3. നിഷിദ്ധമായ സന്ദർശനം

ഖബറിന്മേൽ ഇരിക്കുക, അതിന്മേൽ നടക്കുക, അവിടെ വെച്ച് കവിളത്തടിച്ചും വിലപിച്ചും ആർത്തട്ടഹസിച്ച് കരയുക തുടങ്ങിയ ഹറാമുകളോ അല്ലെങ്കിൽ ഖബ്‌റാളിയെ കൊണ്ട് തവസ്സുൽ ആക്കുക, ഖബ്ർ കൊണ്ട് ബർകത്ത് തേടുക, തുടങ്ങിയ ബിദ്‌അത്തുകളോ അതുമല്ലെങ്കിൽ ആവശ്യ പൂർത്തീകരണത്തിന് ഖബ്‌റാളിയോട് തേടുക, അവനോട് ഇസ്തിഗാസ നടത്തുക ശിർക്കുകളോ ഖബ്ർ സന്ദർശകനിൽ നിന്നും ഉണ്ടാകുന്ന സന്ദർശനങ്ങളാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഒരു മുസ്‌ലിം ഖബറിടങ്ങൾ സന്ദർശിക്കുമ്പോൾ അതിൽ അവന് ചില ലക്ഷ്യങ്ങൾ ഉണ്ടായിരിക്കണം:

١
ഒന്ന്: പരലോകത്തെ കുറിച്ച് ഓർക്കുക, ആ മരണത്തിൽ നിന്നും ഗുണപാഠങ്ങളും ആത്മവിചിന്തനവും നേടുക.
٢
രണ്ട് : മയ്യിത്തിന് പാപ മോചനവും കരുണയും ലഭിക്കാൻ വേണ്ടി പ്രാർത്ഥിച്ച് കൊണ്ട് മയ്യിത്തിന് വേണ്ടി നന്മ ചെയ്യുക. കാരണം ജീവിച്ചിരിക്കുന്നവരെ സന്ദർശിച്ച് സമ്മാനങ്ങൾ നൽകുമ്പോൾ അവർ സന്തോഷിക്കുന്നത് പോലെ മയ്യിത്തിനെയും ഇത് സന്തോഷിപ്പിക്കുന്നു.
٣
ഖബർ സന്ദർശന വേളയിൽ മത ചര്യ പിന്തുടർന്ന് പ്രതിഫലം നേടിക്കൊണ്ട് സ്വന്തത്തിന് നന്മ ചെയ്യുക.

ഖബ്ർ സന്ദർശിക്കുന്നവർ മയ്യിത്തിനോടുള്ള ആദരവും അതിനോടുള്ള ബഹുമാനവും കണക്കിലെടുത്ത് ഖബ്‌റുകളിൽ ഇരിക്കുകയോ നടക്കുകയോ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. അതിന്റെ ഗൗരവം നബി(സ) നമുക്ക് വ്യക്തമാക്കി തന്നിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: " നിങ്ങളിലൊരാൾ തീക്കട്ടയിൽ ഇരിക്കുകയും അതുവഴി തന്റെ വസ്‌ത്രം എരിച്ച് കളഞ്ഞ് തൊലി പൊള്ളിക്കുകയും ചെയ്യുന്നതാണ് അവൻ ഒരു ഖബറിന്റെ മേൽ ഇരിക്കുന്നതിനേക്കാൾ അവന് നല്ലത്." (മുസ്‌ലിം 971).

ഖബറിടങ്ങളിൽ പ്രാർത്ഥിക്കൽ

ഖബർ സന്ദർശന വേളയിലെ പ്രാർത്ഥനയായി ഹദീസിൽ വന്നിട്ടുള്ള പ്രാർത്ഥനകളാണ് : «السلام عليكم دار قوم مؤمنين، وإِنا إِن شاء الله بكم لاحقون» (അസ്സലാമു അലൈക്കും യാ ദാറ ഖൗമിൽ മുഅ്മിനീൻ, വ ഇന്നാ ഇന്‍ ഷാ അല്ലാഹു ബികും ലാഹിഖൂന്‍) (മുസ്‌ലിം 249) എന്നതും «السلام على أهل الديار من المؤمنين والمسلمين، ويرحم الله المستقدمين منا والمستأخرين، وإِنا إِن شاء الله بكم للاحقون» (അസ്സലാമു അലാ അഹല ദ്ദിയാരി മിനല്‍ മുഅ്മിനീന വല്‍ മുസ്‌ലിമീൻ, വ യർഹമുല്ലാഹു അൽ മുസ്‌തഖ്ദിമീന മിന്നാ വൽ മുസ്‌തഅ്ഖിരീൻ, വ ഇന്നാ ഇന്‍ ഷാ അല്ലാഹു ബികും ല ലാഹിഖൂന്‍) (മുസ്‌ലിം 974) എന്നതും , « السلام عليكم أهل الديار من المؤمنين والمسلمين، وإنا إن شاء الله للاحقون، أسأل الله لنا ولكم العافية »(അസ്സലാമു അലൈക്കും അഹല ദ്ദിയാരി മിനല്‍ മുഅ്മിനീന വല്‍ മുസ്‌ലിമീൻ, വ ഇന്നാ ഇന്‍ ഷാ അല്ലാഹു ബികും ല ലാഹിഖൂന്‍, അസ്അലുല്ലാഹ ലനാ വലക്കുമുല്‍ ആഫിയ.) (മുസ്‌ലിം 975) എന്നതുമെല്ലാം.

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക