പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം സാമ്പത്തിക ക്രയവിക്രയങ്ങളിലെ ഇസ്‌ലാമിക ധാർമികത

സാമ്പത്തിക ക്രയവിക്രയങ്ങളുമായി ബന്ധപ്പെട്ട് അത്യാവശ്യമായ ചില ഇസ്‌ലാമിക ധാർമികതയെ കുറിച്ച് ഈ പാഠഭാഗത്തിൽ മനസിലാക്കാം.

  • ഇസ്‌ലാമിലെ സാമ്പത്തിക ക്രയ വിക്രയങ്ങളുടെ ആശയത്തെ കുറിച്ച് മനസ്സിലാക്കുക.
  • സാമ്പത്തിക ക്രയ വിക്രയങ്ങളിലെ ഇസ്‌ലാമിക മത നിയമങ്ങളുടെ വ്യതിരിക്തത വ്യക്തമാക്കുക.
  • സാമ്പത്തിക ക്രയ വിക്രയങ്ങളിൽ പാലിക്കേണ്ട ഇസ്‌ലാമിക ധാർമികതയെ വിശദീകരിക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

ധാർമികത ജീവിതത്തിന്റെ എല്ലാ മേഖലകയുമായും ഏറ്റവും ബന്ധപ്പെട്ട് കിടക്കുന്ന കാര്യമാണ്, ഒരുപക്ഷേ ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യതിരിക്തതകളിലൊന്ന് അതിന്റെ അടിസ്ഥാനവും പരിപാലനവും നിയന്ത്രിക്കുന്ന അതിന്റെ ധാർമ്മിക മൂല്യങ്ങളാണ്. ഇതാണ് ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയെ മറ്റ് സാമ്പത്തിക വ്യവസ്ഥകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

സാമ്പത്തിക ക്രയവിക്രയങ്ങൾ ഇസ്‌ലാമിൽ

ഹലാലായ സമ്പാദനത്തിന് വേണ്ടി പ്രവർത്തിക്കാൻ മതം അനുവദിക്കുന്നതെല്ലാം ഇതിൽ പെടുന്നു, വിൽക്കൽ വാങ്ങൽ, വാടക , കമ്പനി തുടങ്ങി പണത്തെ അടിസ്ഥാനമാക്കിയുള്ളതോ സാമ്പത്തിക അവകാശങ്ങൾ ഉണ്ടാക്കുന്നതോ ആയ എല്ലാ കരാറുകളും സാമ്പത്തിക ഇടപാടുകളിൽ ഉൾപ്പെടുന്നു.

ഇസ്‌ലാമിക സാമ്പത്തിക ക്രയ വിക്രയങ്ങളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ

١
ഭൂമിയിൽ പരിശ്രമിക്കാനുള്ള അല്ലാഹുവിന്റെ കൽപന അനുസരിച്ച് കൊണ്ട് അവന്റെ തൃപ്‌തി നേടിയെടുക്കുക, അല്ലാഹു പറഞ്ഞു: "അവനാകുന്നു നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയെ വിധേയമാക്കി തന്നവന്‍. അതിനാല്‍ അതിന്റെ ചുമലുകളിലൂടെ നിങ്ങള്‍ നടക്കുകയും അവന്റെ ഉപജീവനത്തില്‍ നിന്ന്‌ ഭക്ഷിക്കുകയും ചെയ്തു കൊള്ളുക. അവങ്കലേക്ക്‌ തന്നെയാണ്‌ ഉയിര്‍ത്തെഴുന്നേല്‍പ്‌." (സൂ. മുൽക്ക് 15).
٢
പണം സമ്പാദിക്കുകയും ജീവിതം മുന്നോട്ട് കൊണ്ട് പോകാനുള്ള ഉപജീവനം നേടുകയും ചെയ്യുക, അനുവദനീയമായ ലൗകിക സുഖങ്ങളും ആസ്വാദനങ്ങളും കരസ്ഥമാക്കാൻ സമ്പത്ത് വർധിപ്പിക്കുക.
٣
എല്ലാ ഇടപാടുകളിലും ഹലാലുകളെ സമീപിക്കുകയും ഹറാമായത് ഒഴിവാക്കുകയും ചെയ്തുകൊണ്ട് സ്വർഗത്തിൽ ഉന്നതമായ സ്ഥാനം നേടുക. റസൂൽ (സ) പറഞ്ഞു: "സത്യസന്ധനും വിശ്വസ്തനുമായ കച്ചവടക്കാരൻ നബിമാരുടെയും സത്യവാന്മാരുടെയും രക്തസാക്ഷികളുടെയും കൂടെയായിരിക്കും" (തുർമുദി 1209).
٤
വളർച്ചയ്ക്കും പുരോഗതിക്കും പ്രാപ്തമായ ഒരു നല്ല സമൂഹ നിർമിതി ഉറപ്പാക്കുന്ന മത നിയമങ്ങൾക്കനുസൃതമായി പണം വിനിയോഗിക്കുക.
٥
സമൂഹത്തിലെ എല്ലാവ്യക്തികളുടെയും ആവശ്യങ്ങൾ നിറവേറ്റുക, അല്ലാഹുവിനെ ആരാധിക്കാനും അവരുടെ പ്രവൃത്തികളിലും വാക്കുകളിലും അല്ലാഹു ഉദ്ദേശിക്കുന്നത് സാക്ഷാത്കരിക്കാനും ഇത് അവരെ സഹായിക്കുന്നു.
٦
ഭൂമിയിലെ പിന്തുടർച്ചയും അതിന്റെ പരിപാലനവും അല്ലാഹുവിന്റെ നിയമങ്ങൾക്കനുസരിച്ചാക്കുക. "അവനാണ്‌ നിങ്ങളെ ഭൂമിയില്‍ പിന്തുടര്‍ച്ചാവകാശികളാക്കിയത്‌. നിങ്ങളില്‍ ചിലരെ ചിലരെക്കാള്‍ പദവികളില്‍ അവന്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കവന്‍ നല്‍കിയതില്‍ നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയും കൂടിയാകുന്നു." (സൂ. അൻആം 165).

ഇസ്‌ലാമിക ക്രയവിക്രയങ്ങളിലെ സന്തുലത

ഇസ്‌ലാമാണ് യഥാർത്ഥ മതം. ജനങ്ങൾക്ക് അനുയോജ്യമായതും അവരെ നന്നാക്കുന്നതുമായ കാര്യങ്ങളാണ് ഇസ്‌ലാമിലുള്ളത്. കാരണം അത് മനുഷ്യരുടെ അത്യുന്നതനായ സ്രഷ്ടാവിൽ നീന്നുള്ളതാണ്. അവരെ കുറിച്ചും അവർക്ക് അനുയോജ്യമായതിനെ കുറിച്ചും ഏറ്റവും നന്നായി അറിയുന്നവനും അവനാണ്. അല്ലാഹു പറഞ്ഞു: "സൃഷ്ടിച്ചുണ്ടാക്കിയവന്‍ (എല്ലാം) അറിയുകയില്ലേ? അവന്‍ നിഗൂഢരഹസ്യങ്ങള്‍ അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു." (സൂ. മുൽക്ക് 14). മറ്റു നിയമങ്ങളിൽ നിന്നും വ്യവസ്ഥികളിൽ നിന്നും വ്യത്യസ്തമായി ഭൗതികവും ശാരീരികവുമായ ആവശ്യങ്ങളെ പരിഗണിക്കുന്നതോടൊപ്പം തന്നെ ആത്മീയവും പരലോകസംബദ്ധിയുമായ മേഖലകളെ കൂടി പരിഗണിച്ച് കൊണ്ടാണ് ഇസ്‌ലാം കടന്നു വന്നത്.

ഒന്ന്- ഭൗതിക മേഖല: മുഴുവൻ ഇടപാടുകാർക്കിടയിലും നീതി പാലിക്കുന്ന തരത്തിലും എല്ലാവർക്കും അവരുടെ അവകാശങ്ങൾ ലഭിക്കാൻ മതിയാകുന്ന രൂപത്തിലുമാണ് ഇസ്‌ലാമിക മത നിയമങ്ങൾ ജനങ്ങളുടെ സാമ്പത്തിക ഇടപെടലുകൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്. അതിനാൽ തന്നെ ഇടപാടുകളിൽ അനുവദനീയത്തിന്റെ മേഖല വിശാലമാക്കുകയും ഇടപാടുകാർക്കിടയിൽ ആർകെങ്കിലും ഉപദ്രവമുണ്ടാക്കുന്ന കാര്യങ്ങൾ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു.

രണ്ട് - മതപരമായ മേഖല: മതപരമായ നിയമങ്ങളുടെയെല്ലാം ആത്യന്തിക ലക്ഷ്യം അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കലും സ്വർഗം നേടലുമാണ്. അതോടൊപ്പം തന്നെ ഇടപാടുകളിലെ ഇസ്‌ലാമിക നിയമങ്ങൾ നീതി പ്രചരിപ്പിച്ചും പ്രയാസപ്പെടുന്നവന് ആശ്വാസമുണ്ടാക്കുന്നത് പോലെയുള്ള സുകൃതങ്ങൾ പ്രോത്സാഹിപ്പിച്ചും പലിശയും ചൂതാട്ടവും പോലെ ഹൃദയത്തിൽ വെറുപ്പ് ഉത്പാദിപ്പിക്കുന്നവയെ നിരോധിച്ചും വിശ്വാസികൾക്കിടയിൽ സാഹോദര്യം ഉണ്ടാക്കുന്നു.

അവകാശങ്ങൾ പരിഗണിച്ച് കൊണ്ടുള്ള സാമ്പത്തിക ക്രയവിക്രയങ്ങളുടെ വിവിധ രൂപങ്ങൾ

ഒന്ന്- നീതി: കച്ചവടം, വാടക തുടങ്ങി സാമ്പത്തിക ഇടപാടുകളിൽ കുറവോ കൂടുതലോ വരാതെ തുല്യ മൂല്യം ലഭിക്കുന്ന രൂപത്തിൽ ഇരു കക്ഷികളുടെയും അവകാശങ്ങൾ പരിഗണിക്കുക. അല്ലാഹു പറയുന്നു: "കച്ചവടം അല്ലാഹു അനുവദനീയമാക്കിയിരിക്കുന്നു" (സൂ. ബഖറ 275). രണ്ട് - ഉദാരത: പ്രയാസപ്പെടുന്നവനെ സഹായിക്കുകയോ അവനിൽ നിന്നും കടത്തെ ഒഴിവാക്കുകയോ ഒക്കെ ചെയ്‌ത്‌ കൊണ്ട് ഇഹ്‌സാൻ (നന്മ) ചെയ്യലാണ് അത് കൊണ്ടുള്ള ഉദ്ദേശം; അല്ലാഹു പറയുന്നു: "ഇനി (കടം വാങ്ങിയവരില്‍) വല്ല ഞെരുക്കക്കാരനും ഉണ്ടായിരുന്നാല്‍ (അവന്ന്‌) ആശ്വാസമുണ്ടാകുന്നത്‌ വരെ ഇട കൊടുക്കേണ്ടതാണ്‌. എന്നാല്‍ നിങ്ങള്‍ ദാനമായി (വിട്ടു) കൊടുക്കുന്നതാണ്‌ നിങ്ങള്‍ക്ക്‌ കൂടുതല്‍ ഉത്തമം; നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍." (സൂ. ബഖറ 280). ഒരു തൊഴിലാളിയുമായി കൂലിയിൽ ഒരു കരാറിൽ എത്തിയ ശേഷം അതിനേക്കാൾ കൂടുതൽ കൊടുക്കലും അപ്രകാരം തന്നെ, അല്ലാഹു പറയുന്നു: "നിങ്ങള്‍ നല്ലത്‌ പ്രവര്‍ത്തിക്കുക. നന്‍മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടുക തന്നെ ചെയ്യും." (സൂ. ബഖറ195).

മൂന്ന്- അക്രമം: അഥവാ പലിശ, ചൂതാട്ടം, തൊഴിലാളിയുടെ അവകാശം നിഷേധിക്കുക മുതലായ മാർഗങ്ങളിലൂടെ ഒരാൾ തനിക്ക് അവകാശപ്പെട്ടതിലും കൂടുതൽ കരസ്ഥമാക്കുകയോ ജനങ്ങളുടെ പണം നിരർത്ഥകമായി തിന്നുകയോ ചെയ്യുക. അല്ലാഹു പറയുന്നു: "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, പലിശവകയില്‍ ബാക്കി കിട്ടാനുള്ളത്‌ വിട്ടുകളയുകയും ചെയ്യേണ്ടതാണ്‌. നിങ്ങള്‍ (യഥാര്‍ത്ഥ) വിശ്വാസികളാണെങ്കില്‍.* നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തു നിന്ന്‌ (നിങ്ങള്‍ക്കെതിരിലുള്ള) സമര പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കു തന്നെ കിട്ടുന്നതാണ്‌. നിങ്ങള്‍ അക്രമം ചെയ്യരുത്‌. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത്‌. " (സൂ. അൽ ബഖറ 278 - 279). നബി(സ) പറഞ്ഞു: അല്ലാഹു പറയുന്നു: " മൂന്ന് ആൾക്കാരുമായി അന്ത്യനാളിൽ ഞാൻ എതിരിടുക തന്നെ ചെയ്യും; എന്റെ പേരിൽ കരാറിലേർപ്പെടുകയും പിന്നീട് വഞ്ചിക്കുകയും ചെയ്യുന്നവൻ, സ്വതന്ത്രനായ മനുഷ്യനെ വിൽക്കുകയും എന്നിട്ട് അവന്റെ വില ഭക്ഷിക്കുകയും ചെയ്യുന്നവൻ, ഒരു തൊഴിലാളിയെ കൂലിക്കെടുക്കുകയും അവനെ കൊണ്ട് ജോലി ചെയ്യിപ്പിച്ച് കൂലി കൊടുക്കാതിരിക്കുകയും ചെയ്യുന്നവൻ (എന്നിവരാണവർ)" (ബുഖാരി 2227)

ഇസ്‌ലാമിക ക്രയവിക്രയങ്ങളിലെ ധാർമിക മൂല്യങ്ങൾ (1)

١
അനുവദനീയമായ കരാറുകളോടുള്ള പ്രതിബദ്ധതയും പൂർത്തീകരണവും . അല്ലാഹു പറയുന്നു: "സത്യവിശ്വാസികളേ, നിങ്ങള്‍ കരാറുകള്‍ നിറവേറ്റുക." (സൂ. മാഇദ : 1)
٢
അമാനത്തുകൾ (വിശ്വസിച്ചേൽപ്പിച്ച കാര്യങ്ങൾ) നിറവേറ്റുക. അല്ലാഹു പറയുന്നു: "ഇനി നിങ്ങളിലൊരാള്‍ മറ്റൊരാളെ (വല്ലതും) വിശ്വസിച്ചേല്‍പിച്ചാല്‍ ആ വിശ്വാസമര്‍പ്പിക്കപ്പെട്ടവന്‍ തന്റെ വിശ്വസ്തത നിറവേറ്റുകയും, തന്റെ രക്ഷിതാവിനെ സൂക്ഷിക്കുകയും ചെയ്യട്ടെ" (സൂ. ബഖറ 283).
٣
സാക്ഷ്യം മറച്ചു വെക്കാതിരിക്കുക. അല്ലാഹു പറയുന്നു: "നിങ്ങള്‍ സാക്ഷ്യം മറച്ചു വെക്കരുത്‌. ആരത്‌ മറച്ചു വെക്കുന്നുവോ അവന്റെ മനസ്സ്‌ പാപപങ്കിലമാകുന്നു. അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം അറിയുന്നവനാകുന്നു". (സൂ. ബഖറ 283).
٤
സത്യസന്ധതയും ഗുണകാംക്ഷയും. റസൂൽ(സ) രണ്ട് കച്ചവടക്കാരുടെ വിഷയത്തിൽ പറഞ്ഞു: " അവർ രണ്ടു പേരും സത്യസന്ധത പാലിക്കുകയും വ്യക്തത വരുത്തുകയും ചെയ്‌താൽ അവരുടെ കച്ചവടത്തിൽ അവർക്ക് അനുഗ്രഹം ലഭിക്കും, ഇനി അവർ മറച്ചു വെക്കുകയും കള്ളത്തരം കാണിക്കുകയും ചെയ്‌താൽ അവരുടെ കച്ചവടത്തിലെ അനുഗ്രഹം മായ്ച്ച് കളയപ്പെടും" (ബുഖാരി 2079, മുസ്‌ലിം 1532).
٥
വ്യക്തത വരുത്തലും ചതിയും വഞ്ചനയും നടത്താതിരിക്കലും. നബി(സ) പറഞ്ഞു: "ആരെങ്കിലും വഞ്ചന കാണിച്ചാൽ അവൻ നമ്മിൽ പെട്ടവനല്ല" (മുസ്‌ലിം 101).

ഇസ്‌ലാമിക ക്രയവിക്രയങ്ങളിലെ ധാർമിക മൂല്യങ്ങൾ (2)

١
അവ്യക്തമായ കാര്യങ്ങളെ തൊട്ട് അകന്ന് നിൽക്കുക. ഹറാമിനും ഹലാലിനുമിടയിൽ മനുഷ്യർ ആശയക്കുഴപ്പത്തിലാകുന്ന കാര്യങ്ങളാണ് ഇത് കൊണ്ടുള്ള ഉദ്ദേശം. നബി(സ) പറഞ്ഞു: " അനുവദനീയ കാര്യങ്ങള്‍ വ്യക്തമാണ്‌. നിഷിദ്ധമായ കാര്യങ്ങളും വ്യക്തമാണ്‌. എന്നാല്‍ അവ രണ്ടിനുമിടയില്‍ പരസ്പരം സാദൃശ്യമായ ചില കാര്യങ്ങളുണ്ട്‌. മനുഷ്യരില്‍ അധികമാളുകള്‍ക്കും അവ ഗ്രഹിക്കാന്‍ കഴിയുകയില്ല. അതുകൊണ്ട്‌ ഒരാള്‍ പരസ്പരം സദൃശമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതെ സൂക്ഷ്മത കൈക്കൊണ്ടാല്‍ അയാള്‍ തന്റെ മതത്തേയും അഭിമാനത്തേയും കാത്തു സൂക്ഷിച്ചു. എന്നാല്‍ വല്ലവനും സാദൃശ്യമായ കാര്യങ്ങളില്‍ ചെന്നു വീണു പോയാല്‍ അവൻ നിഷിദ്ധത്തിൽ വീണു പോയി (ബുഖാരി:52, മുസ്‌ലിം: 1599)
٢
ജനങ്ങളുടെ സമ്പത്ത് അന്യായമായി തിന്നാതിരിക്കുക. അല്ലാഹു പറഞ്ഞു: " അന്യായമായി നിങ്ങള്‍ അന്യോന്യം സ്വത്തുക്കള്‍ തിന്നരുത്‌. അറിഞ്ഞുകൊണ്ടു തന്നെ, ആളുകളുടെ സ്വത്തുക്കളില്‍ നിന്ന്‌ വല്ലതും അധാര്‍മ്മികമായി നേടിയെടുത്തു തിന്നുവാന്‍ വേണ്ടി നിങ്ങളതുമായി വിധികര്‍ത്താക്കളെ സമീപിക്കുകയും ചെയ്യരുത്‌. " (സൂ. ബഖറ : 188)
٣
ഒരു മുസ്‌ലിം സ്വന്തത്തിന് വേണ്ടി ഇഷ്ടപ്പെടുന്നത് തന്റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുക. നബി(സ) പറഞ്ഞു: "തനിക്ക് വേണ്ടി ഇഷ്ടപ്പെടുന്നത് തന്റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല" (ബുഖാരി:13, മുസ്‌ലിം: 45)

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക