പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം നമസ്‌കാരത്തിന്റെ നിബന്ധനകളും അതിന്റെ വിധികളും

നമസ്‌കാരത്തിന് ചില നിബന്ധനകളുണ്ട്, അവ കൂടാതെ അത് ശരിയാവുകയില്ല, അതിനാൽ ഒരു മുസ്‌ലിം അവയെ കുറിച്ച് അറിഞ്ഞിക്കണം. ഈ പാഠഭാഗത്ത് നമസ്‌കാരത്തിന്റെ നിബന്ധനകളും അതിന്റെ അനിവാര്യതയും സ്ഥലത്തെ കുറിച്ചും നമുക്ക് പഠിക്കാം.

  • നമസ്‌കാരത്തിന്റെ നിബന്ധനകൾ മനസിലാക്കുക.
  • നമസ്‌കാരത്തിന്റെ നിർബന്ധത മനസിലാക്കുക.
  • നമസ്‌കാരസ്ഥലത്തെ കുറിച്ച് മനസിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

നമസ്‌കാരത്തിന്റെ നിബന്ധനകൾ

1. ശുദ്ധീകരണം

അശുദ്ധിയിൽ നിന്നും മാലിന്യങ്ങളിൽ നിന്നും ശുദ്ധമാവുക. അനസ് ഇബ്‌നു മാലിക് (റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു: നബി(സ) പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു: "ശുദ്ധിയില്ലാതെ അല്ലാഹു നമസ്‌കാരം സ്വീകരിക്കുകയില്ല" (സ്വഹീഹ് - ഇബ്‌നു മാജ)

2- ഔറത്ത് (നഗ്നത) മറക്കൽ

അതിന്റെ സുതാര്യത കൊണ്ടോ കീറൽ കൊണ്ടോ അവയവങ്ങളെ വ്യക്തമായി മനസ്സിലാകുന്ന തരത്തിലല്ലാത്ത വസ്‌ത്രങ്ങൾ കൊണ്ട് ഔറത്ത് (നഗ്നത) മറക്കൽ നമസ്‌കാരത്തിന്റെ നിബന്ധനയാണ്.

പുരുഷന്റെ ഔറത്ത്

പൊക്കിൾ മുതൽ കാൽമുട്ടുകൾ വരെ

നമസ്‌കാരത്തിൽ സ്ത്രീകളുടെ ഔറത്ത്

മുഖവും മുൻകൈയും ഒഴിച്ച് ബാക്കിയുള്ള മുഴുവൻ ശരീര ഭാഗങ്ങളും. ആഇശ(റ) യിൽ നിന്നും, അവർ പറഞ്ഞു: നബി(സ) പറഞ്ഞിരിക്കുന്നു: "ഖിമാർ (തലയിൽ നിന്ന് തുടങ്ങി മുഖമൊഴിച്ച് ശരീരം മുഴുവൻ മൂടുന്ന തരത്തിലുള്ള വസ്‌ത്രമാണ് ഇവിടെ ഉദ്ദേശം - വിവർത്തകൻ) ഇല്ലാതെ പ്രായപൂർത്തിയായ സ്ത്രീയുടെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല." (അബൂ ദാവൂദ്, തുർമുദി)

അല്ലാഹു പറയുന്നു: "ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (എല്ലാ ആരാധനാവേളകളിലും ) നിങ്ങള്‍ക്ക്‌ അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക" (സൂ. അഅ്റാഫ് 31) അലങ്കാരം സ്വീകരിക്കുന്നതിന്റെ ഏറ്റവും ചുരുങ്ങിയ രൂപം നഗ്നത മറക്കലാണ്.

3- ഖിബ്‌ലയെ അഭിമുഖീകരിക്കുക

അല്ലാഹു പറയുന്നു: "ഏതൊരിടത്ത്‌ നിന്ന്‌ നീ പുറപ്പെടുകയാണെങ്കിലും മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്ക്‌ (നമസ്‌കാര വേളയില്‍) നിന്റെ മുഖം തിരിക്കേണ്ടതാണ്‌." (സൂ. ബഖറ 149).

മുസ്‌ലിംകളുടെ ഖിബ്‌ല ഏതാണ് ?

പ്രവാചക പിതാവ് ഇബ്‌റാഹീം നബി(അ) പണികഴിപ്പിച്ച വിശുദ്ധ കഅബാലയമാണ് മുസ്‌ലിംകളുടെ ഖിബ്‌ല. അതിലേക്കാണ് പ്രവാചകന്മാർ തീർത്ഥാടനം നടത്തിയിരുന്നത്. അതോടൊപ്പം അത് ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയാത്ത കല്ലുകളാണെന്നും നമുക്കറിയാം. എന്നാൽ മുസ്‌ലിംകൾ എല്ലാവരും അവരുടെ നമസ്‌കാരത്തിൽ ഒരു ഭാഗത്തേക്ക് തിരിയാൻ വേണ്ടി അല്ലാഹു അതിലേക്ക് തിരിയാൻ നമ്മോട് കല്പിച്ചിട്ടുണ്ട്. ആ തിരിയലിലൂടെ നമ്മൾ അല്ലാഹുവിനെയാണ് ആരാധിക്കുന്നത്.

ഖിബ്‌ലയിലേക്ക് തിരിയുന്നതിന്റെ രൂപം

കഅബയെ തന്റെ മുന്നിൽ കാണുന്ന രൂപത്തിലാണ് ഒരു മുസ്‌ലിം നമസ്‌കരിക്കുന്നതെങ്കിൽ അതിലേക്ക് തിരിയൽ അവന് നിർബന്ധമാണ്. എന്നാൽ വിദൂര ദേശത്ത് നിന്ന് നമസ്‌കരിക്കുന്നവൻ മക്കയുടെ നേരെ തിരിഞ്ഞാൽ മതിയാകുന്നതാണ്. ആ തിരിച്ചലിൽ ഉള്ള ചെറിയ മാറ്റങ്ങൾ കുഴപ്പമില്ല.

രോഗം കൊണ്ടോ മറ്റോ ഖിബ്‌ലയെ അഭിമുഖീകരിക്കുന്നതിൽ അശക്തനായവൻ എന്ത് ചെയ്യണം ?

അശക്തത കൊണ്ട് മറ്റെല്ലാ നിർബന്ധതയും ഒഴിവാക്കുന്നത് പോലെ തന്നെ ഈ നിർബന്ധതയും ഒഴിവാക്കുന്നതാണ്. അല്ലാഹു പറയുന്നു: "അതിനാല്‍ നിങ്ങള്‍ക്ക്‌ സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക" (സൂ. തഗാബുൻ 16).

4. നമസ്‌കാരത്തിന്റെ സമയമാവുക:

നമസ്‌കാരം ശരിയാകാനുള്ള ഒരു നിബന്ധനയാണിത്. സമയത്തിന് മുന്നേ നമസ്‌കരിച്ചാൽ അത് ശരിയാവുകയില്ല, നിശ്ചിത സമയത്ത് നിന്നും അതിനെ പിന്തിക്കൽ നിഷിദ്ധവുമാണ്. അല്ലാഹു പറയുന്നു: "തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക്‌ സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധബാധ്യതയാകുന്നു. " (സൂ. നിസാഅ് 103).

നമസ്‌കാരം അതിന്റെ ആദ്യ സമയത്ത് തന്നെ നിർവഹിക്കലാണ് ഏറ്റവും ഉത്തമം. ഉമ്മു ഫർവ (റ) യിൽ നിന്നും, അവർ പറഞ്ഞു: ഏറ്റവും ശ്രേഷ്ഠമായ കർമമേതാണെന്ന് നബി(സ) യോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: "നമസ്‌കാരം അതിന്റെ ആദ്യ സമയത്ത് നിർവഹിക്കലാണ്" (അബൂ ദാവൂദ് )

നമസ്‌കാരത്തെ അതിന്റെ സമയത്ത് നിന്നും പിന്തിക്കൽ അനുവദനീയമാണോ ?

നമസ്‌കാരം അതിന്റെ സമയത്ത് തന്നെ നിർവഹിക്കൽ നിർബന്ധമാണ്. രണ്ട് നമസ്കാരങ്ങൾക്കിടയിൽ ജംഅ് ആക്കുന്ന അവസ്ഥയിലല്ലാതെ അത് അതിന്റെ സമയത്ത് നിന്നും പിന്തിക്കൽ നിഷിദ്ധവുമാണ്.

മറവിയോ ഉറക്കമോ മൂലം ഒരാൾക്ക് നമസ്‌കാരം നഷ്ടപ്പെട്ടാൽ അവൻ എന്ത് ചെയ്യണം ?

എപ്പോഴാണോ അത് അവന് ഓർമ വരുന്നത്, അപ്പോൾ എത്രയും പെട്ടെന്ന് അവൻ അത് നിർവഹിക്കേണ്ടതാണ്. അനസ്(റ)വിൽ നിന്നും, അദ്ദേഹം പറഞ്ഞു: നബി(സ) പറഞ്ഞിരിക്കുന്നു: "ആരെങ്കിലും നമസ്‌കാരം മറന്ന് പോവുകയോ ഉറങ്ങി പോവുകയോ ചെയ്‌താൽ അതിനുള്ള അവന്റെ പ്രായശ്ചിത്തം ഓർമ വരുമ്പോൾ നമസ്‌കരിക്കലാണ്" (മുസ്‌ലിം)

നമസ്‌കാരത്തിന്റെ നിർബന്ധത

പ്രായ പൂർത്തി എത്തിയ ബുദ്ധിയുള്ള ആർത്തവ/പ്രസവ രക്തം ഉള്ളവരല്ലാത്ത എല്ലാ മുസ്‌ലിമിന്റെ മേലും നമസ്‌കാരം നിർബന്ധമാണ്. ആർത്തവ/പ്രസവ രക്തം ഉള്ളവർ അവരുടെ രക്തസ്രാവ കാലത്ത് നമസ്കരിക്കരുത്. ആ സമയത്ത് ഒഴിവായിപ്പോയ നമസ്‌കാരങ്ങൾ രക്തം നിന്ന ശേഷം അവർ നിർവഹിച്ച് വീട്ടേണ്ടതുമില്ല.

താഴെ പറയുന്ന അടയാളങ്ങളിൽ ഏതെങ്കിലും ഒന്ന് ഉണ്ടായാൽ പ്രായപൂർത്തി ആയതായി പരിഗണിക്കുന്നു:

١
പതിനഞ്ച് വയസ് പൂർത്തിയാവുക.
٢
ഗുഹ്യ ഭാഗത്തിന് ചുറ്റും പരുക്കൻ (കട്ടിയുള്ള) രോമം വളരുക.
٣
ഉറക്കിലോ അല്ലാത്ത സമയത്തോ ശുക്ലം പുറപ്പെടുക.
٤
ആർത്തവകാരിയോ ഗർഭിണിയോ ആവുക.

അഞ്ച് നിർബന്ധ നമസ്‌കാരങ്ങളും അവയുടെ സമയങ്ങളും:

അല്ലാഹു ഒരു മുസ്‌ലിമിന്റെ മേൽ രാത്രിയും പകലുമായി ഒരു ദിവസം അഞ്ച് നമസ്‌കാരങ്ങൾ നിർബന്ധമാക്കിയിട്ടുണ്ട്, അത് അവന്റെ മതത്തിന്റെ തൂണും അവനോടുള്ള ബാധ്യതകളുടെ സ്ഥിതീകരണവുമാണ്. അതോടൊപ്പം അതിന് താഴെ പറയുന്ന തരത്തിൽ വ്യക്തമായ സമയ നിർണയവും അവൻ ആക്കി:

ഫജ്ർ (സുബ്ഹി) നമസ്കാരം

അത് രണ്ട് റക്അത്താണ്. കിഴക്കൻ ചക്രവാളത്തിൽ പ്രകാശം വന്നു തുടങ്ങുന്ന രണ്ടാം പുലരിയുടെ ഉദയം മുതൽ സൂര്യോദയം വരെയാണ് അതിന്റെ സമയം.

ദുഹ്ർ നമസ്‌കാരം

സൂര്യൻ മധ്യത്തിൽ നിന്നും നീങ്ങിയത് മുതൽ ഒരു വസ്തുവിന്റെ നിഴൽ അതിന്റെ അതേ നീളം ആകുന്നത് വരെയാണ് അതിന്റെ സമയം.

അസ്ർ നമസ്കാരം

അത് നാല് റക്അത്താണ്. ദുഹ്ർന്റെ സമയം അവസാനിക്കുന്നത് മുതൽ സൂര്യാസ്തമയം വരെയാണ്. എന്നിരുന്നാലും സൂര്യപ്രകാശം ദുർബലമാവുകയും അത് മഞ്ഞനിറമാവുകയും ചെയ്യുന്നതിനു മുമ്പായി ഈ നമസ്‌കാരം നിർവഹിക്കേണ്ടതാണ്.

മഗ്‌രിബ് നമസ്‌കാരം

അത് മൂന്ന് റക്അത്താണ്. സൂര്യാസ്തമയം മുതൽ ചക്രവാളത്തിൽ അസ്തമയത്തെ തുടർന്ന് പ്രത്യക്ഷപ്പെടുന്ന ചുവന്ന ശോഭ മായുന്നത് വരെയാണ് ഇതിന്റെ സമയം.

ഇശാ നമസ്‌കാരം

ചക്രവാളത്തിലെ ചുവന്ന ശോഭ മറയുന്നത് മുതൽ അർദ്ധരാത്രിവരെയാണ് ഇതിന്റെ സമയം. എന്നാൽ അനിവാര്യ ഘട്ടങ്ങളിൽ ഫജ്ർ (പുലരി) വെളിവാകുന്നത് നമസ്കരിക്കാവുന്നതാണ്.

നമസ്‌കാരത്തിന്റെ സ്ഥലം

പുരുഷന്മാരോട് ജമാഅത്ത് (സംഘടിതം) ആയി നമസ്‌കാരം നിർവഹിക്കാനും,മുസ്‌ലിംകളുടെ ഒരു കൂടിച്ചേരലിനുള്ള കേന്ദ്രമാകാനും അത് വഴി അവർക്കിടയിലുള്ള സാഹോദര്യവും സ്നേഹവും വർധിക്കാൻ ആ ജമാഅത്ത് പള്ളികളിൽ വെച്ചാകുവാനും ഇസ്‌ലാം കൽപിച്ചു. അതോടൊപ്പം സംഘടിത നമസ്‌കാരത്തെ ഒറ്റക്കുള്ള നമസ്കാരത്തെക്കാൾ ധാരാളം മടങ്ങ് ശ്രേഷ്ഠവുമാക്കിയിട്ടുണ്ട്. നബി(സ) പറഞ്ഞു: "ഒരു സംഘത്തോടൊപ്പമുള്ള ഒരാളുടെ നമസ്‌കാരം അവന്റെ ഒറ്റക്കുള്ള നമസ്കാരത്തെക്കാൾ ഇരുപത്തേഴ് ഇരട്ടി ശ്രേഷ്ഠമാണ്: (ബുഖാരി619 , മുസ്‌ലിം 650, അഹ്‌മദ്‌ 5921)

നമസ്‌കാര സ്ഥലവുമായി ബന്ധപ്പെട്ട നിയമങ്ങൾ

നമസ്‌കരിക്കുന്ന നിലം ശുദ്ധമായിരിക്കണമെന്ന് ഇസ്‌ലാം നിഷ്‌കർഷിക്കുന്നു. അല്ലാഹു പറയുന്നു: "ഇബ്രാഹീമിന്നും ഇസ്മാഈലിന്നും, നാം കല്‍പന നല്‍കിയത്‌, ത്വവാഫ്‌ ചെയ്യുന്നവര്‍ക്കും, ഇഅ്തികാഫ്‌ ഇരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്ന (പ്രാർത്ഥിക്കുന്ന) വര്‍ക്കും വേണ്ടി എന്റെ ഭവനത്തെ നിങ്ങള്‍ ഇരുവരും ശുദ്ധമാക്കിവെക്കുക എന്നായിരുന്നു. " (സൂ. ബഖറ 125).

അടിസ്ഥാനപരമായി സ്ഥലം ശുദ്ധിയുള്ളതാണ്

അടിസ്ഥാനപരമായി ഉള്ളത് ശുദ്ധിയാണ്. മാലിന്യം പിന്നീട് വന്ന് ചേരുന്നതാണ്. അതിനാൽ മാലിന്യത്തിന്റെ സാന്നിധ്യം അറിയുന്നില്ല എങ്കിൽ അത് ശുദ്ധമാണ്. ശുദ്ധമായ ഏത് പ്രതലത്തിലും നമസ്കരിക്കൽ അനുവദനീയമാണ്. വിരിപ്പോ കാർപ്പറ്റോ വിരിച്ച് അതിന്മേൽ മാത്രമേ നമസ്‌കരിക്കൂ എന്ന് നിർബന്ധം പിടിക്കേണ്ട ആവശ്യമില്ല.

നമസ്കരിക്കുന്നവൻ ശ്രദ്ധിക്കേണ്ട നമസ്‌കാര സ്ഥലവുമായി ബന്ധപ്പെട്ട ചില പൊതു നിയമങ്ങൾ ഉണ്ട്, അവ താഴെ പറയുന്നു:

റോഡുകളിലും ഇടവഴികളിലും നമസ്‌കരിച്ച് കൊണ്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുക. ജനത്തിരക്ക് കാരണമോ അശക്തത കാരണമോ ഇങ്ങനെ നമസ്കരിക്കുന്നതിന് വിരോധമില്ല. മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കുന്നത് നബി(സ) വിരോധിച്ചിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: "നിങ്ങൾ സ്വന്തത്തെ ഉപദ്രവിക്കരുത്, മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കുകയുമരുത്" (ഇബ്‌നു മാജ 2340 , അഹ്‌മദ്‌ 2865)

2 - ശബ്ദ കോലാഹലങ്ങൾ, സംഗീതം, ചിത്രീകരണം തുടങ്ങി നമസ്‌കരിക്കുന്നവന്റെ ശ്രദ്ധ തെറ്റിക്കുന്ന ഒന്നും അവിടെ ഇല്ലാതിരിക്കുക.

3- ആ സ്ഥലം നിശാ ക്ലബുകൾ പോലെ അല്ലാഹുവിന് അനുസരണക്കേട് കാണിക്കാൻ വേണ്ടി തയ്യാറാക്കി വെക്കപ്പെട്ടതാകരുത്, അത്തരം സ്ഥലങ്ങളിൽ നമസ്കരിക്കുന്നത് വെറുക്കപ്പെട്ടതാണ്.

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക