നിലവിലെ വിഭാഗം
പാഠം പെരുന്നാൾ
count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി
പെരുന്നാളുകൾ മതത്തിന്റെ പ്രകടമായ ചിഹ്നങ്ങളാണ്:
നബി(സ) മദീനയിലേക്ക് കടന്ന് വന്നപ്പോൾ അൻസ്വാറുകൾ (മദീനയിലെ മുസ്‌ലിംകൾ) വർഷത്തിലെ രണ്ട് ദിവസത്തിൽ സന്തോഷിക്കുകയും കളിച്ചുല്ലസിക്കുകയും ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടു, അപ്പോൾ അവിടുന്ന് അവരോട് ചോദിച്ചു : "ഏതാണീ രണ്ട് ദിവസങ്ങൾ?" അവർ പറഞ്ഞു: "ഞങ്ങൾ ജാഹിലിയ്യത്തിൽ (ഇസ്‌ലാമിന് മുമ്പ്) ആഘോഷിക്കാറുണ്ടായിരുന്ന രണ്ട് ദിനങ്ങളാണവ" അപ്പോൾ റസൂൽ (സ) പറഞ്ഞു: "അല്ലാഹു അവക്ക് പകരമായി അതിനേക്കാൾ നല്ല രണ്ടെണ്ണം നിങ്ങൾക്ക് നൽകിയിരിക്കുന്നു, അദ്ഹാ (ബലി പെരുന്നാൾ) ദിവസവും ഫിത്ർ (ചെറിയ പെരുന്നാൾ) ദിവസവുമാണവ." (അബൂ ദാവൂദ് 1134) പെരുന്നാളാഘോഷങ്ങൾ മതങ്ങളുടെ ചിഹ്നങ്ങളാണെന്ന് വ്യക്തമാക്കിക്കൊണ്ട് നബി(സ) പറഞ്ഞു: "തീർച്ചയായും എല്ലാ സമുദായത്തിനും ആഘോഷങ്ങൾ ഉണ്ട്, നമ്മുടെ ആഘോഷം ഇതാണ്" (ബുഖാരി 909, മുസ്‌ലിം 892).
പെരുന്നാൾ ഇസ്‌ലാമിൽ
മുസ്‌ലിംകൾക്ക് ആഘോഷിക്കാൻ വർഷത്തിൽ രണ്ട് പെരുന്നാളുകൾ ആണ് ഉള്ളത്. അവയല്ലാത്ത മറ്റു ദിനങ്ങൾ ആഘോഷങ്ങൾക്കായി തിരഞ്ഞെടുക്കൽ അനുവദനീയമല്ല. ആ രണ്ട് ദിനങ്ങൾ ഇവയാണ്;
പെരുന്നാൾ നമസ്‌കാരം
ഇമാം ഉറക്കെ പാരായണം ചെയ്യുന്ന രണ്ട് റക്അത്തുകളാണ് പെരുന്നാൾ നമസ്‌കാരത്തിൽ ഉള്ളത്. അതിന് ശേഷം ഇമാം രണ്ട് ഖുതുബകൾ നിർവഹിക്കുന്നു. പെരുന്നാൾ നമസ്‌കാരത്തിന്റെ രണ്ട് റക്അത്തുകളിലും ആദ്യ തക്ബീറുകൾക്ക് ശേഷം തക്ബീറുകൾ അധികരിപ്പിക്കാൻ മതം അനുശാസിക്കുന്നുണ്ട്. ഒന്നാമത്തെ റക്അത്തിൽ പാരായണത്തിന് മുമ്പായി തക്ബീറത്തുൽ ഇഹ്‌റാം കൂടാതെ ആറ് തക്ബീറുകളും രണ്ടാമത്തെ റക്അത്തിൽ നിറുത്തത്തിന്റെ തക്ബീർ കൂടാതെ അഞ്ച് തക്ബീറുകളുമാണ് ഉള്ളത്.
അനുവദനീയമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് കുട്ടികൾക്കും വലിയവർക്കുമിടയിലും സ്ത്രീകൾക്കും പുരുഷന്മാർക്കുമിടയിലും പെരുന്നാൾ സന്തോഷം പരത്തുക, നല്ല വസ്‌ത്രം ധരിക്കുക, അതിന്റെ പകലിൽ നോമ്പ് ഒഴിവാക്കി ഭക്ഷണം കഴിച്ച് അല്ലാഹുവിനെ ആരാധിക്കുക തുടങ്ങിയവ. അപ്രകാരം തന്നെ പെരുന്നാൾ ദിവസം നോമ്പ് എടുക്കൽ നിഷിദ്ധമാണ്.
പെരുന്നാൾ ദിവസങ്ങളിൽ തക്ബീർ ചൊല്ലുക
പെരുന്നാൾ ദിനത്തിലെ തക്ബീറുകളുടെ രൂപം
അല്ലാഹു അക്ബർ അല്ലാഹു അക്ബർ, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്. ഇങ്ങനെയും പറയാവുന്നതാണ്: അല്ലാഹു അക്ബർ കബീറാ, വൽ ഹംദുലില്ലാഹി കഥീറാ, വ സുബ്ഹാനല്ലാഹി ബുക്റത്തൻ വ അസ്വീലാ.
ജനങ്ങൾക്ക് ഉപദ്രവമോ ആശയക്കുഴപ്പമോ ഉണ്ടാകാത്ത വഴികളിലും മറ്റും പുരുഷന്മാർ ഉറക്കെ തക്ബീർ ചൊല്ലണം. എന്നാൽ സ്ത്രീകൾ ശബ്ദം താഴ്‌ത്തിയാണ് തക്ബീർ ചൊല്ലേണ്ടത്.