നിലവിലെ വിഭാഗം
പാഠം ഖുർആൻ പാരായണത്തിന്റെ വിധികളും മര്യാദകളും
ഖുർആൻ പാരായണത്തിന്റെ മര്യാദകൾ
ഖുർആൻ പാരായണം സ്വീകാര്യവും പ്രതിഫലാർഹവുമായിത്തീരാൻ അനിവാര്യമായും ശ്രദ്ധിക്കേണ്ട ചില മര്യാദകളുണ്ട്, അവയിൽ ചിലത്ത് പാരായണം ആരംഭിക്കുന്നതിന് മുന്നേ ഉള്ളതും മറ്റു ചിലത് പാരായണം നടത്തുന്ന സമയത്ത് ഉള്ളതുമാണ്.
ഖുർആൻ മനഃപാഠമാക്കുന്നതിന്റെ വിധി
ആഇശ (റ) യിൽ നിന്നും, നബി(സ) പറഞ്ഞിരിക്കുന്നു: "ഖുർആൻ പാരായണം ചെയ്യുന്നവൻ ഉന്നത സ്ഥാനീയരായ മലക്കുകളുടെ കൂടെയാണ്" (ബുഖാരി 4937).
ഖുർആൻ പാരായണം ചെയ്യുന്നതിന്റെ വിധി
ഖുർആൻ പാരായണം ചെയ്യലും സാധ്യമാകുന്നത്ര അത് അധികരിപ്പിക്കലും മുസ്‌ലിമിന് സുന്നത്താണ്. അല്ലാഹു പറയുന്നു: "തീര്‍ച്ചയായും അല്ലാഹുവിന്‍റെ ഗ്രന്ഥം പാരായണം ചെയ്യുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം കൊടുത്തിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവര്‍ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു." (സൂ. ഫാത്തിർ 29).
ഖുർആൻ പാരായണം ചെയ്യുമ്പോൾ മൗനമവലംബിക്കുന്നതിന്റെയും ശ്രദ്ധിച്ച് കേൾക്കുന്നതിന്റെയും വിധി
നമസ്‌കാരത്തിലും ജുമുഅ ഖുതുബയിലുമൊക്കെ ഖുർആൻ പാരായണം ചെയ്യുമ്പോൾ മൗനമവലംബിക്കലും ശ്രദ്ധിച്ച് കേൾക്കലും മുസ്‌ലിമിന് അനിവാര്യമാണ്, അല്ലാഹു പറയുന്നു: "ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം." (സൂ. അഅ്റാഫ് 204)
ഖുർആൻ പാരായണം ചെയ്യുന്ന മറ്റു സമയങ്ങളിൽ അല്ലാഹുവിന്റെ വേദഗ്രന്ഥത്തോടുള്ള ബഹുമാനവും മര്യാദയും പ്രകടിപ്പിച്ച് കൊണ്ട് മൗനമവലംബിക്കലും ശ്രദ്ധിച്ച് കേൾക്കലും സുന്നത്താണ്.
ഖുർആനിൽ വിശ്വസിക്കലും അതിലെ അനുവദനീയങ്ങളെ അനുവദനീയമാക്കിയും നിഷിദ്ധങ്ങളെ നിഷിദ്ധമാക്കിയും അതിലെ കല്പനകൾ സ്വീകരിച്ചും വിരോധങ്ങൾ വെടിഞ്ഞും അതിലെ വിധികളനുസരിച്ച് പ്രവർത്തിക്കലും എല്ലാവർക്കും അനിവാര്യമാണ്.
അലി (റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു; നബി(സ) പറഞ്ഞിരിക്കുന്നു: "ആരെങ്കിലും ഖുർആൻ പാരായണം ചെയ്യുകയും അതിലെ അനവദനീയങ്ങൾ അനുഭവദനീയമാക്കുകയും നിഷിദ്ധങ്ങൾ നിഷിദ്ധമാക്കുകയും ചെയ്തുകൊണ്ട് അത് പ്രവർത്തനപഥത്തിൽ കൊണ്ട് വരികയും ചെയ്‌താൽ അത് കാരണം അല്ലാഹു അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും അവന്റെ കുടുംബത്തിലെ നരകാവകാശികളായ പത്ത് പേർക്ക് അവൻ മുഖേനെ ശുപാർശ ചെയ്യപ്പെടുകയും ചെയ്യും" (തുർമുദി 2905)
അബുദുല്ലാഹ് (റ) വിൽ നിന്നും അബ്ദുറഹ്മാൻ (റ) ഉദ്ധരിക്കുന്നു, അദ്ദേഹം പറഞ്ഞു: "ഞങ്ങൾ നബി(സ)യിൽ നിന്നും ഖുർആനിലെ പത്ത് ആയത്തുകൾ പഠിച്ച് കഴിഞ്ഞാൽ അതിലുള്ളത് മനസ്സിലാക്കുന്നത് വരെ അതിന് ശേഷമിറങ്ങിയ പത്ത് ആയത്തുകൾ ഞങ്ങൾ പഠിക്കില്ലായിരുന്നു" (ഹാകിം 2047)
ഒരു മുസ്‌ലിം ഖുർആൻ പാരായണം ചെയ്യുമെന്ന് ഉറച്ച തീരുമാനമെടുക്കൽ അനിവാര്യമാണ്, മറവിയോ അവഗണനയോ കൂടാതെ ഖുർആനിൽ നിന്ന് അല്പമെങ്കിലും പാരായണം ചെയ്യാതെ ഒരു ദിവസം പോലും കടന്ന് പോകാതിരിക്കലും അനിവാര്യമാണ്. അല്ലാഹു പറയുന്നു: "( അന്ന് ) റസൂല്‍ പറയും: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും എന്‍റെ ജനത ഈ ഖുര്‍ആനിനെ അഗണ്യമാക്കി തള്ളിക്കളഞ്ഞിരിക്കുന്നു." (സൂ. ഫുർഖാൻ 30).
അബൂമൂസ(റ)ൽ നിന്ന്: പ്രവാചകൻ(സ) പറഞ്ഞു: "ഈ ഖുർആനുമായി നിങ്ങൾ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുവീൻ. മുഹമ്മദിന്റെ ആത്മാവ് നിയന്ത്രിച്ചു കൊണ്ടിരിക്കുന്നവനാണ സത്യം. കയറിൽ ബന്ധിക്കപ്പെട്ട ഒട്ടകം കുതറിപ്പോകുന്നതിനേക്കാൾ ഉപരിയായി ഖുർആൻ കുതറിപ്പോകുന്നതാണ്."(ബുഖാരി 5033)
ഖുർആൻ പാരായണത്തിന് മുമ്പായി പാലിക്കേണ്ട മര്യാദകൾ:
ഖുർആൻ പാരായണം ചെയ്യുമ്പോഴുള്ള മര്യാദകൾ:
اختر مستوى الشرح المناسب لك
يحتوي الدرس الآن على طبقات اختيارية تساعدك على المراجعة السريعة أو التعمق دون مغادرة الدرس.
- الملخص: نظرة سريعة في نحو دقيقة.
- الأساسي: محتوى الدرس الأصلي وهو المسار المعتمد للتقدم.
- المتعمق: تفاصيل إضافية اختيارية عند توفرها.
تقدمك وإكمال الدرس يعتمدان دائما على صفحات المستوى الأساسي.