നിലവിലെ വിഭാഗം
പാഠം "മുഹമ്മദുൻ റസൂലുല്ലാഹ് " എന്ന സാക്ഷ്യ വാക്യത്തിന്റെ ആശയം
അദ്ദേഹത്തിന്റെ വൃത്താന്തങ്ങൾ സത്യപ്പെടുത്തുകയും കല്പനകൾ പിന്തുടരുകയുംവിരോധങ്ങൾ വെടിയുകയും ചെയ്യുക. നബി(സ) പഠിപ്പിച്ച് നിയമമാക്കി തന്നത് പോലെയാണ് നാം അല്ലാഹുവിനെ ആരാധിക്കേണ്ടത്. ഇതിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു :
1- എല്ലാ മേഖലകളിലും മുഹമ്മദ് നബി(സ) അറിയിച്ച് തന്ന വൃത്താന്തങ്ങൾ സത്യപ്പെടുത്തുക, അതിൽ പെട്ടതാണ്;
2- നബി(സ) യുടെ കല്പനകൾ പിന്തുടരുകയും വിരോധങ്ങൾ വെടിയുകയും ചെയ്യൽ എന്നതിൽ ഇനി പറയുന്ന കാര്യങ്ങൾ ഉൾകൊള്ളുന്നു.
3- നബി(സ) നിയമമാക്കി തന്നത് പോലെ മാത്രമേ അല്ലാഹുവിനെ നാം ആരാധിക്കാൻ പാടുള്ളൂ, ഊന്നിപ്പറയേണ്ട നിരവധി കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു:
അദ്ദേഹത്തെ അനുകരിക്കുക
നബി(സ) യുടെ ചര്യകളും അവിടുത്തെ മാർഗദർശനവും ജീവിതവും അതിലടങ്ങിയിരിക്കുന്ന വാക്കുകളും പ്രവൃത്തികളും മൗനാംഗീകാരങ്ങളും തുടങ്ങി മുഴുവൻ കാര്യങ്ങളും നമ്മുടെ ജീവിതത്തിനുള്ള വഴികാട്ടിയാണ്, നബി(സ) യുടെ ചര്യ പിന്തുടരുന്നതിന് അനുസരിച്ചാണ് ഒരു ദാസൻ തന്റെ രക്ഷിതാവിലേക്ക് അടുക്കുകയും അവങ്കൽ അവന്റെ പദവി ഉയരുകയും ചെയ്യുന്നത്. അല്ലാഹു പറയുന്നു: "( നബിയേ, ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. " (ആലു ഇംറാന്‍ 31)
പൂർണമായ മത നിയമം
യാതൊരു കുറവും ഇല്ലാതെ മത നിയമങ്ങൾ മുഴുവനായി റസൂൽ (സ) അറിയിച്ച് തന്നിട്ടുണ്ട്, അത് കൊണ്ട് തന്നെ അവിടുന്ന് പഠിപ്പിക്കാത്ത ഒരു ആരാധനയും പുതുതായി ഉണ്ടാക്കാൻ ഒരാൾക്കും അനുവാദമില്ല
എല്ലാ കാലഘട്ടങ്ങൾക്കും സ്ഥലങ്ങൾക്കും യോജിച്ച നിയമം അല്ലാഹു നിർമിച്ചു
അല്ലാഹുവിന്റെ ഗ്രന്ഥത്തിലും നബി(സ) യുടെ ചര്യയിലും വന്നിട്ടുള്ള മത നിയമങ്ങളും വിധിവിലക്കുകളും എല്ലാ കാലഘട്ടങ്ങൾക്കും സ്ഥലങ്ങൾക്കും യോജിച്ചതാണ്. ഇല്ലായ്‌മയിൽ നിന്നും മനുഷ്യനെ സൃഷ്ടിച്ചുണ്ടാക്കിയവനെക്കാൾ അവരുടെ താത്പര്യങ്ങൾ അറിയുന്ന മറ്റാരുമില്ല
സുന്നത്തിനോട് യോജിക്കുക
ആരാധനകൾ സ്വീകരിക്കപ്പെടണമെങ്കിൽ അല്ലാഹുവിന് വേണ്ടിയാണെന്ന ആത്മാർത്ഥമായ നിയ്യത്ത് (ഉദ്ദേശം) ഉള്ളതോടൊപ്പം തന്നെ റസൂൽ (സ) നമുക്ക് നിയമമാക്കി തന്നതിനോട് യോജിക്കൽ അനിവാര്യമാണ്. അല്ലാഹു പറയുന്നു: "അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ." (അൽ കഹ്ഫ് 110). ഇവിടെ (സല്‍കര്‍മ്മം) എന്നതിന്റെ ആശയം നബി(സ)യുടെ ചര്യയോട് യോജിച്ച കർമം എന്നതാണ്.
പുത്തനാചാരങ്ങൾ നിഷിദ്ധം
ആരെങ്കിലും പ്രവാചക ചര്യയിലില്ലാത്ത വല്ല കാര്യവും അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടിയാണെങ്കിലും പുതുതായി ഉണ്ടാക്കിയാൽ, ഉദാഹരണത്തിന് മത പ്രമാണത്തിലില്ലാത്ത പുതിയൊരു നമസ്‌കാരം ഉണ്ടാക്കിയാൽ , അപ്പോൾ അവൻ അദ്ദേഹത്തിന്റെ കല്പനക്ക് എതിര് പ്രവർത്തിച്ചവനാണ്, അതിന്റെ പേരിൽ അവൻ കുറ്റക്കാരനാണ്, അവന്റെ ആ പ്രവർത്തനം തള്ളപ്പെടുന്നതുമാണ്. അല്ലാഹു പറയുന്നു: "ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ." (സൂ. നൂർ 63). നബി(സ) പറഞ്ഞു: "എന്റെ ഈ കാര്യങ്ങളിലില്ലാത്ത വല്ലതും ആരെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്." (ബുഖാരി 2550, മുസ്‌ലിം 1718)
നബി(സ) യിലുള്ള വിശ്വാസത്തിൽ അനിവാര്യമായതാണ് അല്ലാഹുവും അവന്റെ ദൂതനും മറ്റെന്തിനേക്കാളും പ്രിയപ്പെട്ടതായിരിക്കുക എന്നത്. നബി(സ) പറഞ്ഞു: "നിങ്ങള്‍ക്ക് മാതാപിതാക്കളെയും സന്താനങ്ങളെയും സര്‍വ മനുഷ്യരേക്കാളും ഞാന്‍ ഏറ്റവും പ്രിയങ്കരനാകും വരെ ഒരാളും സമ്പൂര്‍ണ വിശ്വാസിയാവുകയില്ല " (ബുഖാരി 15, മുസ്‌ലിം 44).
اختر مستوى الشرح المناسب لك
يحتوي الدرس الآن على طبقات اختيارية تساعدك على المراجعة السريعة أو التعمق دون مغادرة الدرس.
- الملخص: نظرة سريعة في نحو دقيقة.
- الأساسي: محتوى الدرس الأصلي وهو المسار المعتمد للتقدم.
- المتعمق: تفاصيل إضافية اختيارية عند توفرها.
تقدمك وإكمال الدرس يعتمدان دائما على صفحات المستوى الأساسي.